വിക്ടോറിയയിൽ കൊവിഡ് ബാധയുടെ നിരക്ക് നിയന്ത്രണവിധേയമായതോടെയാണ് മുമ്പ് പ്രഖ്യാപിച്ചതിനെക്കാൾ വേഗത്തിൽ ഇളവുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
16 പേർക്കാണ് സംസ്ഥാനത്ത്പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്.
സർക്കാർ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ രോഗബാധാ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞുവെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
മെൽബണിലെ രാത്രികാല കർഫ്യൂ പിൻവലിക്കാനുള്ളതാണ് ഏറ്റവും പ്രധാന തീരുമാനം.
തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഉണ്ടാകില്ല.
രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ചു വരെയായിരുന്നു കർഫ്യൂ നിലനിന്നിരുന്നത്. ഒക്ടോബർ 23ന് മൂന്നാം ഘട്ട ഇളവുകൾ നടപ്പിലാകും വരെ ഇതു തുടരുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.
സെപ്റ്റംബർ 28 മുതൽ രണ്ടാം ഘട്ട ഇളവുകൾ നിലവിൽ വരുമെന്ന് നേരത്തേ തന്നെ സർക്കാർ അറിയിച്ചിരുന്നു.
ഈ രണ്ടാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തുമെന്നാണ് പ്രീമിയർ വ്യക്തമാക്കിയത്.
പ്രധാന മാറ്റങ്ങൾ ഇവയാണ്:
- തിങ്കളാഴ്ച മുതൽ 1,27,000 പേരെങ്കിലും ജോലികളിലേക്ക് തിരികെയെത്തും. നേരത്തേ ഒരു ലക്ഷം പേരായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
- സ്കൂളുകളുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകും.
- പ്രെപ് മുതൽ ആറാം ക്ലാസു വരെയും, VCE, VCAL വിദ്യാർത്ഥികളും ഒക്ടോബർ 12 മുതൽ സ്കൂളുകളിലേക്ക് തിരിച്ചെത്തും.
- ചൈൽഡ് കെയറുകൾ തുറക്കും. വീട്ടിൽ നിന്ന് അഞ്ചു കിലോമീറ്റർ വരെ മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയന്ത്രണം ചൈൽഡ് കെയറുകൾക്ക് ബാധകമാകില്ല.
- പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നതിനുള്ള പരിധി മാറും. രണ്ടു വീടുകളിൽ നിന്നുള്ള അഞ്ചു പേർക്ക് വരെ ഒത്തുകൂടാം.
- ഷോപ്പിംഗ് – ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ ഒരു ദിവസം ഷോപ്പിംഗിന് പോകാവൂ എന്ന നിയന്ത്രണം പിൻവലിക്കും. എന്നാൽ വീട്ടിലെ എല്ലാവരും കൂടി ഷോപ്പിംഗിന് പോകുന്നതുപോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് പ്രീമിയർ പറഞ്ഞു.
- ദന്ത ചികിത്സ – അത്യാവശ്യമല്ലാത്ത ദന്ത ചികിത്സകളും അനുവദിക്കും.
- മതപരമായ ചടങ്ങുകൾ - കെട്ടിടങ്ങൾക്ക് പുറത്ത് അഞ്ചു പേർക്ക് വരെ ചടങ്ങുകൾക്കായി ഒത്തുചേരാം. ചടങ്ങുകൾ നയിക്കാൻ ഒരാളെയും അനുവദിക്കും
- വിവാഹങ്ങൾ - കെട്ടിടങ്ങൾക്ക് പുറത്ത് അഞ്ചു പേർ മാത്രം. വധൂവരന്മാരും, സാക്ഷികളും ഉൾപ്പെടയാണ് ഇത്.
- ഔട്ട്ഡോർ വ്യായാമം – ടെന്നീസ്, ഗോൾഫ് തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും. എന്നാൽ ഹൈക്കിംഗ്, ഫിഷിംഗ് പോലുള്ളവ അനുവദിക്കും. 5 കീലോമീറ്റർ, 2 മണിക്കൂർ പരിധി ബാധകം
- ജോലി സ്ഥലങ്ങളുടെ അഞ്ചു കിലോമീറ്റർ പരിധിയിലും വ്യായാമത്തിനായി പോകാം. പെർമിറ്റഡ് ജോലിക്കാർക്ക് മാത്രമാണ് ഇത് ബാധകം.
മൂന്നാം ഘട്ട ഇളവുകൾ നടപ്പാക്കുന്നത് ഒരാഴ്ച നേരത്തേയാക്കും. ഒക്ടോബർ 19 മുതലാകും മൂന്നാം ഘട്ട ഇളവുകൾ.
ഒത്തുകൂടിയാൽ കടുത്ത പിഴ
ക്രിസ്ത്മസ് കാലത്തോടെ കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതം എന്നതാണ് ലക്ഷ്യമെന്ന് പ്രീമിയർ പറഞ്ഞു. ശരിയായ മാർഗ്ഗത്തിലാണ് മുന്നേറുന്നത്.
എന്നാൽ ഈ മുന്നേറ്റം ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ല.
കെട്ടിടങ്ങൾക്കകത്തോ പുറത്തോ അനധികൃതമായി ഒത്തുകൂടുന്നവർക്ക് 5,000 ഡോളർ വരെ പിഴയീടാക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.
വീടുകൾ പാർട്ടി നടത്തുകയോ, കാർ പാർക്കിൽ ഒത്തുകൂടുകയോ ചെയ്താൽ പൊലീസ് എത്തും.
ഒരു മുന്നറിയിപ്പും നൽകാതെ 5,000 ഡോളർ വരെ പിഴ ചുമത്തുമെന്നും പ്രീമയിർ പറഞ്ഞു.
Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 9pm and 5am.
During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons.
Between 5am and 9pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative. The full list of restrictions can be found . All Victorians must wear a face covering when they leave home, no matter where they live.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at .