വിക്ടോറിയയിൽ 363 പേർക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച സ്ഥിരീകരിച്ചതിലും എണ്ണം കൂടിയിട്ടുണ്ട്.
മൂന്നു പേർ കൂടി സംസ്ഥാനത്ത് മരിക്കുകയും ചെയ്തു. പ്രായം 90കളിലുള്ള രണ്ടു പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചത്.
ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 38 ആയി.
ഈ സാഹചര്യത്തിലാണ് മെൽബൺ മെട്രോപൊളിറ്റൻ മേഖലയിലും മിച്ചൽ ഷയറിലും മാസ്ക് നിർബന്ധിതമാക്കിയത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർ മാസ്കോ, അല്ലെങ്കിൽ സ്കാർഫ് പോലുള്ള മറ്റേതെങ്കിലും മുഖാവരണമോ ധരിച്ചിരിക്കണം.
ബുധനാഴ്ച അർദ്ധരാത്രി മുതലാകും ഇത് നിലവിൽ വരിക. മെഡിക്കൽ ഗ്രേഡ് മാസ്ക് തന്നെ വേണമെന്നില്ലെന്നും, വീട്ടിലുണ്ടാക്കുന്ന മാസ്കോ, സ്കാർഫ് പോലുള്ള ഏന്തെങ്കിലും ഉപയോഗിച്ചോ വായും മൂക്കും മറച്ചാൽ മതിയെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
വീട്ടിലുണ്ടാക്കിയ മാസ്ക് ധരിച്ചുകൊണ്ടാണ് പ്രീമിയറും ആരോഗ്യമന്ത്രി ജെന്നി മികാകോസും വാർത്താ സമ്മേളനത്തിന് എത്തിയത്.
മാസ്ക് ധരിക്കാത്തവർക്ക് 200 ഡോളറാകും പിഴ.
ചില സാഹചര്യങ്ങളിൽ മാസ്ക് ധരിക്കുന്നത് പ്രായോഗികമാകില്ലന്നും, അതിൽ ഇളവ് നൽകുമെന്നും പ്രീമിയർ പറഞ്ഞു.
വ്യായാമത്തിന്റെ ഭാഗമായി ഓടുമ്പോൾ മാസ്ക് വേണമെന്നില്ല. എന്നാൽ ഓടാൻ പോകുന്നതിന് മുമ്പും, അതിനു ശേഷവും മാസ്ക് ധരിക്കണം.
കോൾ സെന്ററിൽ ജോലി ചെയ്യുന്നവർക്ക് മാസ്ക് പ്രായോഗികമല്ലെങ്കിൽ അവർക്കും ഇളവ് നൽകും.
സ്കൂളുകളിൽ മാസ്ക് ധരിക്കണമെങ്കിലും, പഠിപ്പിക്കുന്ന സമയത്ത് അധ്യാപകർക്ക് മാസ്ക് നിർബന്ധമല്ല.
ഇത്തരത്തിൽ ഓരോ സാഹചര്യത്തിലും സാമാന്യബോധമുപയോഗിച്ച് വേണം തീരുമാനമെടുക്കാനെന്നും പ്രീമിയർ പറഞ്ഞു.
12 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് മാസ്ക് ധരിക്കുന്നത് നിർബന്ധിതം. 12ൽ താഴെയുള്ളവരും അത് ധരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.
എന്നാൽ മാസ്ക് ധരിച്ചതുകൊണ്ട് മറ്റ് സാമൂഹിക അകലം പാലിക്കൽ നടപടികൾ ലംഘിക്കാൻ പാടില്ല.
ഒന്നര മീറ്റർ അകലം പാലിക്കലും, ഹസ്തദാനം ഒഴിവാക്കലും ഉൾപ്പെടെയുള്ള നടപടികൾ തുടരണം.
മാസ്ക് ധരിക്കണം എന്ന നിർദ്ദേശം പാലിച്ചാൽ മാത്രമേ കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാൻ കഴിയൂ എന്നും പ്രീമയിർ പറഞ്ഞു.
ഓസ്ട്രേലിയയിൽ ആദ്യമായാണ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നത്. മാസ്ക് ധരിക്കുന്നത് കൊണ്ട് രോഗം പടരുന്നത് പ്രതിരോധിക്കാൻ കഴിയില്ല എന്നാണ് ഫെഡറൽ സർക്കാർ ഇതുവരെയും വ്യക്തമാക്കിയിരുന്നത്.
രാജ്യത്ത് ഏറെ ചർച്ചയായ വിഷയവുമാണ് ഇത്.
സംസ്ഥാത്തെ ആരോഗ്യ അടിയന്തരാവസ്ഥ ഓഗസ്റ്റ് 16 വരെ നീട്ടിയതായും ആരോഗ്യമന്ത്രി ജെന്നി മികാകോസ് അറിയിച്ചു.
Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. People are also advised to wear masks in public.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at