വിക്ടോറിയയിലും NSWലും സ്ഥിതി മെച്ചപ്പെടുന്നു: ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗബാധ

കൊറോണവൈറസിന്റെ രണ്ടാം വ്യാപനം രൂക്ഷമായിരുന്ന വിക്ടോറിയയിൽ സ്ഥിതി മെച്ചപ്പെടുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. ന്യൂ സൗത്ത് വെയിൽസിസും രോഗബാധയുടെ നിരക്ക് കുറയുകയാണ്.

Victorian Premier Daniel Andrews

Victorian Premier Daniel Andrews Source: AAP

കൊറോണവൈറസിനെ നിയന്ത്രണത്തിൽ കൊണ്ടുവന്നു എന്ന സാഹചര്യത്തിൽ നിന്ന് രൂക്ഷമായ രണ്ടാം വ്യാപനത്തിലേക്ക് പോയ ഓസ്ട്രേലിയയിൽ, സ്ഥിതീ വീണ്ടും മെച്ചപ്പെടുന്നു.

വിക്ടോറിയയിലെ രണ്ടാം വ്യാപനം തുടങ്ങി ഒന്നര മാസത്തിനു ശേഷമാണ് സ്ഥിതിയിൽ ആശ്വാസകരമായ മാറ്റം കാണുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചത്.

സംസ്ഥാനത്ത് 222 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ദൈനംദിന നിരക്കാണ് ഇത്. ജൂലൈ 18ന് 217 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായിരുന്നു ഇതിനു മുന്നിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഓഗസ്റ്റ് 5ന് സംസ്ഥാനത്തെ രോഗബാധ 725 എന്ന റെക്കോർഡിലേക്ക് എത്തിയിരുന്നു. അതിനു ശേഷവും പല ദിവസങ്ങളിലും 400ന് മുകളിലായിരുന്നു രോഗനിരക്ക്.

എന്നാൽ കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം 400ന് മുകളിലേക്ക് രോഗനിരക്ക് ഉയരാത്തത് ആശ്വാസകരമാണെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
മെൽബൺ മെട്രോപൊളിറ്റൻ മേഖലയിലെ നാലാം ഘട്ട ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ഇതിന് സഹായിച്ചത് എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ഇക്കഴിഞ്ഞയാഴ്ചയിൽ പരിശോധനാ നിരക്കിലും കുറവു വന്നിട്ടുണ്ട്. 17 ശതമാനം കുറവാണ് പരിശോധനയിൽ വന്നിരിക്കുന്നത്.

ജനങ്ങൾ അധികം പുറത്തിറങ്ങാത്തതു കൊണ്ടാകാം ഇതെന്നും, എന്നാൽ പരിശോധന കുറയുന്നതു കൊണ്ടു മാത്രം രോഗബാധയും കുറയുന്ന സാഹചര്യമല്ല സർക്കാർ പ്രതീക്ഷിക്കുന്നതെന്നും പ്രീമിയർ പറഞ്ഞു.

അതിനാൽ നേരിയ ലക്ഷണങ്ങളുള്ളവർ പോലും പരിശോധനയ്ക്കായി മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
മറ്റ് ഫ്ലൂ ബാധ ഈ വർഷം വളരെ കുറവായതിനാൽ, നേരിയ രോഗലക്ഷണങ്ങൾ പോലും കൊവിഡ് ലക്ഷണമാകാമെന്നും, അതിനാൽ പരിശോധന നടത്തണമെന്നുമാണ് പ്രീമിയറുടെ അഭ്യർത്ഥന .

ഒറ്റ ദിവസത്ത രോഗബാധാ നിരക്ക് കണക്കിലെടുത്ത് സ്ഥിതി മെച്ചപ്പെടുന്നുവെന്ന് പറയാനാകില്ലെങ്കിലും, പൊതുവിൽ സാഹചര്യം മെച്ചമാകുന്നു എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ സാഹചര്യം കാണിക്കുന്നതെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 17 പേർ കൂടി മരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 351 ആയി.

NSWലും സ്ഥിതി മെച്ചപെടുന്നു

ന്യൂ സൗത്ത് വെയിൽസിലും ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പുതിയ രോഗബാധ താഴ്ന്നിട്ടുണ്ട്.

മൂന്നു പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ജൂലൈ 11ന് രണ്ടു പേർക്ക് രോഗബാധ സ്ഥിരീകരിച്ച ശേഷം ആദ്യമായാണ് ഇത്രയും കുറയുന്നത്.
ജൂൺ രണ്ടാം വാരത്തിനു ശേഷം ഇതാദ്യമായി തുടർച്ചയായി അഞ്ചു ദിവസങ്ങളിൽ പത്തില് താഴെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ സിഡ്നി നഗരത്തെ പുതിയ ഹോട്ട്സ്പോട്ടായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സിഡ്നി, സറൈ ഹിൽസ്, ഡാർലിംഗ്ഹഴ്സ്റ്റ്, വൂളൂമൂലൂ, പോട്ട്സ് പോയിന്റ്, എലിസബത്ത് ബേ, സെന്റനിയൽ പാർക്ക് തുടങ്ങിയ മേഖലകളെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.

കാംപൽടൗൺ, കാൻറർബറി, ബാങ്ക്സ്ടൗൺ, കംബർലാന്റ്, ഫെയർഫീൽഡ്, ലിവർപൂൾ, പാരമറ്റ എന്നീ മേഖലകളെ നേരത്തേ തന്നെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.

അജ്ഞാത കേസുകൾ ഇപ്പോഴും ആശങ്ക

വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിലും പുതിയ രോഗബാധ കുറയുമ്പോഴും, സ്രോതസ് അറിയാത്ത അജ്ഞാത കേസുകൾ ഇരു സംസ്ഥാനങ്ങളിലും ആശങ്കയായി തുടരുകയാണെന്ന് സർക്കാരുകൾ അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസിൽ പുതുതായി കണ്ടെത്തിയ മൂന്നു കേസുകളിൽ ഒരാളുടെ രോഗബാധയുടെ സ്രോതസ് സ്ഥിരീകരിച്ചിട്ടില്ല.

വിക്ടോറിയയിലും സ്രോതസ് അറിയാത്ത അജ്ഞാത കേസുകൾ കൂടുന്നുണ്ട്.

ഇത്തരം അജ്ഞാത കേസുകൾ മുമ്പത്തേക്കാളും ആശങ്കയാണ് ഇപ്പോൾ നൽകുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

ഇത്തരം കേസുകളിൽ നിന്നാണ് വിക്ടോറിയയിലെ സാഹചര്യം ഇത്രയും രൂക്ഷമായതെന്നും, ന്യൂ സൗത്ത് വെയിൽസ് അത് ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ബെറെജെക്ലിയൻ ചൂണ്ടി്ക്കാട്ടി.  

Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am. During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons. 


Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative.

All Victorians must wear a face covering when they leave home, no matter where they live.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. 

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. 

News and information is available in 63 languages at


 
 

Share
Published 18 August 2020 12:40pm
Source: AAP, SBS


Share this with family and friends