ജൂലൈ 13 നു ശേഷം ആദ്യമായാണ് വിക്ടോറിയയിൽ കൊവിഡ് മരണം രേഖപ്പെടുത്താത്ത ഒരു ദിവസം കടന്നുപോകുന്നത്.
കൊവിഡിന്റെ ആദ്യവ്യാപനത്തിൽ മരണനിരക്ക് ഏറെ കുറഞ്ഞു നിന്ന ഓസ്ട്രേലിയയിൽ, വിക്ടോറിയയിലെ രണ്ടാം വ്യാപനത്തോടെ സ്ഥിതി മാറിയിരുന്നു.
ഇതുവരെ 816 മരണങ്ങളാണ് ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 729 മരണങ്ങളും വിക്ടോറിയയിലാണ്.
ഓഗസ്റ്റിൽ പ്രതിദിന മരണനിരക്ക് 25 വരെയായി ഉയർന്നിരുന്നു. സംസ്ഥാനത്തെ മരണങ്ങളിൽ ഭൂരിഭാഗവും ഉണ്ടായിരിക്കുന്നത് ഏജ്ഡ് കെയർ കേന്ദ്രങ്ങളിലാണ്.
നാലാം ഘട്ട ലോക്ക്ഡൗണും, രാത്രികാല കർഫ്യൂവും മൂലം സ്ഥിതി മെച്ചപ്പെട്ടതിനു പിന്നാലെയാണ്, തിങ്കളാഴ്ച പുതിയ മരണങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന് സംസ്ഥാന സർക്കാർ അറിയിച്ചത്.
സംസ്ഥാനത്ത് 42 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച 35 പുതിയ കേസുകളായിരുന്നു.
അതേസമയം, സംസ്ഥാനത്തെ 14 ദിവസത്തെ ശരാശരി കേസുകളുടെ നിരക്കിൽ തുടർച്ചയായ കുറവുണ്ട്. മെൽബൺ മെട്രോ മേഖലയിൽ ഇത് ദിവസം 52.9 കേസുകൾ എന്ന നിരക്കിലാണ്.
സെപ്റ്റംബർ 28ഓടെ 14 ദിവസത്തെ ശരാശരി പ്രതിദിന നിരക്ക് 30നും 50നും ഇടയിലെത്തിയാൽ മാത്രമേ നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്നത് അടുത്ത ഘട്ടത്തിലേക്ക് കടക്കൂ എന്നാണ് പ്രീമിയർ ഡാനിയൽ ആന്ഡ്ര്യൂസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉൾനാടൻ വിക്ടോറിയയിൽ കൂടുതൽ ഇളവുകൾ
ബുധനാഴ്ച അർദ്ധരാത്രി മുതൽ ഉൾനാടൻ വിക്ടോറിയയിൽ ഇളവുകൾ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്ന് പ്രീമിയർ അറിയിച്ചു.
മെൽബൺ മെട്രോപൊളിറ്റൻ മേഖലയ്ക്ക് പുറത്തുള്ളവർക്കാണ് ഈ ഇളവുകൾ ലഭിക്കുക.
ഉൾനാടൻ വിക്ടോറിയിയലുള്ളവർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിൽ നിയന്ത്രണങ്ങളുണ്ടാകില്ല. ഉൾനാടൻ വിക്ടോറിയയിൽ എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കുകയും ചെയ്യാം.
ഒരു വീട്ടിൽ താമസിക്കുന്നവർക്ക് മറ്റേതെങ്കിലും ഒരു വീട്ടിൽ സന്ദർശനം നടത്താം. “ഭവന ബബിൾ” എന്ന രീതിയിലാണ് ഇത്.
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള രണ്ടു വീടുകളിലുള്ളവർ മാത്രമേ പരസ്പരം സന്ദർശനം നടത്താൻ പാടുള്ളൂ. പരമാവധി അഞ്ചു സന്ദർശകരെയാണ് അനുവദിക്കുക.
എന്നാൽ കെട്ടിടങ്ങൾക്ക് പുറത്ത് പൊതുസ്ഥലങ്ങളിൽ പത്തു പേർക്ക് വരെ ഒത്തുകൂടാം.
ഔട്ട്ഡോർ കായിക മത്സരങ്ങളും തുടങ്ങും. 18 വയസിനു മുകളിലുള്ളവർക്ക് പരസ്പര സ്പർശനമില്ലാത്ത കായിക ഇനങ്ങളാണ് അനുവദനീയം.
ഹെയർ ഡ്രസർ ഉൾപ്പടെ എല്ലാ റീട്ടെയിൽ സ്ഥാപനങ്ങളും തുറക്കാം.
ഹോസ്പിറ്റാലിറ്റി രംഗത്ത് ചില നിയന്ത്രണങ്ങൾ തുടരും.
കെട്ടിടങ്ങൾക്ക് പുറത്ത് 50 പേർക്ക് വരെയാണ് ഭക്ഷണം വിളമ്പാവുന്നത്. രണ്ടു ചതുരശ്രമീറ്ററിൽ ഒരാൾ എന്നതാണ് വ്യവസ്ഥ.
ഇൻഡോർ ആണെങ്കിൽ പരമാവധി പത്തു പേർ മാത്രമേ ഒരു മുറിയിൽ പാടുള്ളൂ. ശുചിത്വമുറപ്പാക്കാനുള്ള മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
മെൽബൺ മെട്രോ മേഖലയിൽ തിങ്കളാഴ്ച മുതൽ നേരിയ ഇളവു നിലവിൽ വന്നിരുന്നു.
Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 9pm and 5am. During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons.
Between 5am and 9pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative. The full list of restrictions can be found .
All Victorians must wear a face covering when they leave home, no matter where they live.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at