വിക്ടോറിയയുടെ എല്ലാ ഭാഗത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയതിനു പിന്നാലെ, വിക്ടോറിയയിൽ നാലാം ഘട്ട നിയന്ത്രണങ്ങളും രാത്രിസമയ കർഫ്യൂവും ഏർപ്പെടുത്തിയിരിക്കുകയാണ്.
നാലാം ഘട്ട നിയന്ത്രണങ്ങൾ തുടങ്ങിയ ശേഷമുള്ള ആദ്യ ദിവസമായിരുന്ന തിങ്കളാഴ്ച 161 പേർക്കാണ് മെൽബണിൽ പിഴശിക്ഷ നൽകിയത്. ഇതിൽ 60 പേർക്കും മാസ്ക് ധരിക്കാത്തതിന്റെ പേരിലാണ് പിഴ.
എന്നാൽ മാസ്ക് ധരിക്കാനും നിയന്ത്രണങ്ങൾ പാലിക്കാനും വിസമ്മതിക്കുന്ന നിരവധിപേർ, പൊലീസിനെ ആക്രമിക്കുന്ന സംഭവവും കൂടി വരികയാണെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.
തിങ്കളാഴ് രാത്രിയുണ്ടായ ഒരു സംഭവം ഡാനിയൽ ആൻഡ്ര്യൂസ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ഫ്രാങ്ക്സ്റ്റൺ മേഖലയിൽ മാസ്ക് ധരിക്കാതെ കണ്ട ഒരു സ്ത്രീയോട് അതേക്കുറിച്ച് ആരാഞ്ഞ പൊലീസ് ഉദ്യോഗസ്ഥയ്ക്കു നേരേ ക്രൂരമായ ആക്രമമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
26കാരിയായ പൊലീസ് ഓഫീസർ, മറ്റൊരു ഓഫീസർക്കൊപ്പം ഇവരുടെ സമീപത്തേക്ക് എത്തുകയായിരുന്നു.
മാസ്ക് ധരിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ പൊലീസുകാർക്ക് നേരേ തട്ടിക്കയറിയ ഈ 38കാരി, അവരെ ആക്രമിക്കുകയും ചെയ്തുവെന്ന് പ്രീമിയർ പറഞ്ഞു.
ഈ സംഘർഷത്തിനിടെ നിലത്തു വീണ വനിതാ ഓഫീസറുടെ തല പല തവണ ആ സ്ത്രീ കോൺക്രീറ്റിൽ ഇടിച്ചു.
ഇതേത്തുടർന്ന് കുറച്ചു നേരത്തേക്ക് പൊലീസ് ഓഫീസർ ബോധരഹിതയായെന്നും പ്രീമിയറും പൊലീസ് കമ്മീഷണർ ഷെയ്ൻ പാറ്റണും പറഞ്ഞു.
ആക്രമിച്ച 38കാരിക്കെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്.
എന്നാൽ മുമ്പ് കേസുകളിലൊന്നും ഉൾപ്പെടാത്തതിനാൽ ഇവർക്ക് ജാമ്യം ലഭിച്ചതായും പൊലീസ് കമ്മീഷണർ പറഞ്ഞു.
നിയമലംഘകർ കൂടുന്നു
നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ അത് പാലിക്കാൻ തയ്യാറാകാത്തവരുടെ എണ്ണം കൂടുകയാണെന്നും ഷെയ്ൻ പാറ്റൺ പറഞ്ഞു.
“പരമാധികാരമുള്ള പൗരൻമാർ” എന്ന പേരിലാണ് പൊതുജനാരോഗ്യനിയമങ്ങൾ ലംഘിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലാണ് അവർ പ്രവർത്തിക്കുന്നത്.
പൊലീസ് പരിശോധന നടത്തുമ്പോൾ പേരോ മറ്റ് വിശദാംശങ്ങളോ കൊടുക്കാൻ മടിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ചില സാഹചര്യങ്ങളിൽ കാറിന്റെ ജനൽച്ചില്ല് തകർത്ത് ഡ്രൈവർമാരെ പുറത്തിറക്കേണ്ട സാഹചര്യമുണ്ടായെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു.
പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത പെരുമാറ്റമാണ് ഇതെന്ന് പ്രീമിയർ കുറ്റപ്പെടുത്തി.
Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am. During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons.
Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative. The full list of restrictions .
All Victorians must wear a face covering when they leave home, no matter where they live.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.