ഓസ്ട്രേലിയയുടെ അതിർത്തികൾ ഈ വർഷം തുറക്കാൻ സാധ്യതയില്ലെന്ന് പ്രധാനമന്ത്രി

കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ 2021നു മുൻപായി ഓസ്‌ട്രേലിയ രാജ്യാന്തര അതിർത്തി തുറന്നേക്കില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസോൺ അറിയിച്ചു.

Police Officers patrolling in the Departures Hall of Sydney Domestic Airport.

Police Officers patrolling in the Departures Hall of Sydney Domestic Airport. Source: AAP

വിക്ടോറിയയിൽ കൊറോണവൈറസ് രണ്ടാം വ്യാപനം രൂക്ഷമാകുന്നതിനാൽ വിദേശത്തു നിന്ന് തിരിച്ചെത്തുന്ന ഓസ്ട്രേലിയക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും പരിധിയും ഉടൻ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഈ നിയന്ത്രണം തുടരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് രാജ്യാന്തര അതിർത്തി തുറക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കിയത്.
2021നു മുൻപായി ഓസ്‌ട്രേലിയ രാജ്യാന്തര അതിർത്തി തുറക്കില്ലെന്നും അദ്ദേഹം സൂചന നൽകി.
വിദേശത്തേക്ക് എന്ന് യാത്ര ചെയ്യാമെന്ന് കാര്യം ഇപ്പോൾ മുൻകൂട്ടി കാണാൻ കഴിയില്ലെന്നും വാക്‌സിൻ കണ്ടെത്തുന്നതിന് മുൻപ് രാജ്യാന്തര അതിർത്തി തുറക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയൻ പൗരൻമാരെയും പെർമനന്റ് റെസിഡൻറ്സിനെയും അല്ലാതെ മറ്റാരെയും ഇപ്പോൾ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഓസ്ട്രേലിയക്കാർക്ക് വിദേശത്തേക്ക് പോകാനും അനുവാദമില്ല. 

വിദേശത്തു നിന്ന് തിരിച്ചെത്താൻ ശ്രമിക്കുന്ന ഓസ്ട്രേലിയൻ പൗരൻമാർക്കും പെർമനന്റ് റെസിഡൻറ്സിനും നിയന്ത്രണങ്ങളുണ്ട്.  ഒരാഴ്ച 4,000 പേരെ മാത്രമാണ് ഒരാഴ്ച രാജ്യത്തേക്കെത്താൻ അനുവദിക്കുന്നത്. ഒക്ടോബർ 24 വരെയെങ്കിലും ഇത് തുടരാനാണ് ദേശീയ ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നത്.

രോഗബാധ രൂക്ഷമായി പടരുന്ന വിക്ടോറിയയാകട്ടെ, രാജ്യാന്തര യാത്രക്കാർ സംസ്ഥാനത്തേക്കെത്തുന്നത് പൂർണമായും വിലക്കിയിരിക്കുകയാണ്. ഒക്ടോബർ വരെ ഇത് തുടരും.

വിദേശത്തു നിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽ എത്തുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണം ഇങ്ങനെയാണ്:

സിഡ്നി – ദിവസം 350 യാത്രക്കാർ
പെർത്ത് – ആഴ്ചയിൽ 525 യാത്രക്കാർ
ബ്രിസ്‌ബൈൻ – ആഴ്ചയിൽ 500 യാത്രക്കാർ
അഡ്‌ലൈഡ് – ആഴ്ചയിൽ 500 യാത്രക്കാർ
കാൻബറ, ഡാർവിൻ – ഓരോ വിമാനത്തിലും യാത്ര ചെയ്യുന്നവരുടെ എണ്ണം ചർച്ച ചെയ്ത തീരുമാനിക്കും
ഹൊബാർട്ട് – രാജ്യാന്തര വിമാനങ്ങൾക്ക് അനുവാദമില്ല

മാത്രമല്ല, വിക്ടോറിയയിൽ വൈറസ് ബാധ വർധിച്ചതോടെ, ഓസ്‌ട്രേലിയ്ക്കുള്ളിൽ യാത്ര ചെയ്യാൻ സംസ്ഥാന-ടെറിറ്ററി സർക്കാരുകൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്.

മിക്ക സംസ്ഥാനങ്ങളും ടെറിറ്ററികളും അതിർത്തി അടച്ചിരിക്കുകയാണ്. ഈ നിയന്ത്രണങ്ങൾ ക്രിസ്ത്മസിന് മുൻപ് എടുത്തുമാറ്റുന്ന കാര്യം സംശയമാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

സംസ്ഥാന-ടെറിട്ടറി അതിർത്തികളുടെ കാര്യത്തിലുള്ള തീരുമാനം പ്രീമിയർമാർ തമ്മിൽ ചർച്ച ചെയ്ത തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am.

During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons. Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative.

All Victorians must wear a face covering when they leave home, no matter where they live.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at .

 

 

 

 

ഓസ്ട്രേലിയൻ പൗരൻമാരെയും പെർമനന്റ് റെസിഡൻറ്സിനെയും അല്ലാതെ മറ്റാരെയും ഇപ്പോൾ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഓസ്ട്രേലിയക്കാർക്ക് വിദേശത്തേക്ക് പോകാനും അനുവാദമില്ല.

 


Share
Published 10 August 2020 4:47pm
By SBS Malayalam
Source: SBS

Share this with family and friends