നോർതേൺ ബീച്ചസ് മേഖലയിലെ പുതിയ കൊവിഡ് ക്ലസ്റ്റർ കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സിഡ്നി നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകുന്നത്.
പുതുതായി 30 പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ നോർതേൺ ബീച്ചസിലെ ആകെ വൈറസ്ബാധിതർ 70 ആയി ഉയർന്നു.
പുതിയ കേസുകളിൽ 28 എണ്ണവും അവലോൺ ക്ലസ്റ്ററുമായി നേരിട്ട് ബന്ധമുള്ളതാണ്. മറ്റു രണ്ടു പേരും നോർതേൺ ബീച്ചസിൽ തന്നെയാണ് ജീവിക്കുന്നതെങ്കിലും, ഇവർക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
നോർതേൺ ബീച്ചസിലെ വൈറസ് ബാധ എങ്ങനെയാണ് തുടങ്ങിയതെന്ന് ഇനിയും വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഡിസംബർ ഒന്നിന് തിരിച്ചെത്തിയ ഒരു യാത്രക്കാരന് സ്ഥിരീകരിച്ച കൊറോണവൈറസിന്റെ ജനിതക ഘടനയാണ് നോർതേൺ ബീച്ചസ് ക്ലസ്റ്ററിലുള്ളത്.
ഇയാളുടെ യാത്രകളും സന്ദർശനങ്ങളുമെല്ലാം ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
അതേസമയം, നോർതേൺ ബീച്ചസിന് പുറത്തേക്ക് വൈറസ് വൻതോതിൽ ബാധിച്ചിട്ടില്ല എന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും പ്രീമിയർ അറിയിച്ചു.
എന്നാൽ, വൈറസ്ബാധ പടരാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് ഗ്രേറ്റർ സിഡ്നി മേഖലയിലും, സെൻട്രൽ കോസ്റ്റ്, ഇല്ലവാര, ബ്ലൂ മൗണ്ടൻ മേഖലകളിലും വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു.
ഈ മേഖലളിലുള്ളവർ പരമാവധി സാഹചര്യങ്ങളിൽ മാസ്ക് ധരിക്കണമെന്ന് പ്രീമിയറും ആരോഗ്യമന്ത്രി ബ്രാഡ് ഹസാർഡും ആവശ്യപ്പെട്ടു.
സൂപ്പർമാർക്കറ്റുകളിലും, ആരാധനാലയങ്ങളിലും, സാമൂഹ്യ അകലം പാലിക്കൽ സാധ്യമല്ലാത്ത മറ്റേത് കെട്ടിടങ്ങൾക്കുള്ളിലും മാസ്ക് ധരിക്കണം.
കൂടുതൽ സാമൂഹ്യനിയന്ത്രണങ്ങൾ
ഡിസംബർ 20 ഞായറാഴ്ച അർദ്ധരാത്രി മുതലാണ് പുതിയ സാമൂഹ്യ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.
- വീടുകളിൽ ഒത്തുകൂടുന്നത് പരമാവധി 10 പേർ (വീട്ടുകാർക്ക് പുറമേ). ബുധനാഴ്ച അർദ്ധരാത്രി വരെയാണ് ഈ നിയന്ത്രണം
- കെട്ടിടങ്ങൾക്കുള്ളിൽ നാലു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിയന്ത്രണം വീണ്ടും പ്രാബല്യത്തിൽ. പുതിയൊരു നിർദ്ദേശം വരുന്നത് വരെ ഇത് ബാധകമായിരിക്കും.
- ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും പരമാവധി 300 പേർ
- ഇൻഡോർ വേദികളിൽ പാട്ടുകളും പ്രാർത്ഥനകളും അനുവദിക്കില്ല
- നൃത്തവേദികൾ അനുവദിക്കില്ല. വിവാഹ ചടങ്ങുകളിൽ മാത്രം 20 പേർക്ക് വരെ നൃത്തം ചെയ്യാം
ഈ മേഖലകളിലുള്ളവർ ബുധനാഴ്ച അർദ്ധരാത്രി വരെ ഏജ്ഡ് കെയറുകൾ സന്ദർശിക്കുന്നതും പരമാവധി ഒഴിവാക്കണം എന്നാണ് നിർദ്ദേശം.
നോർതേൺ ബീച്ചസ് മേഖലയിൽ “വീട്ടിലിരിക്കുക” എന്ന ഉത്തരവാണ് നിലവിലുള്ളത്.
ഡിസംബർ 12, 13 തിയതികളിൽ നോർതേൺ ബീച്ചസിൽ നിന്ന് മറ്റു ഭാഗങ്ങളിലേക്ക്പോയവർക്കും ഈ നിർദ്ദേശം ബാധകമാണ്. അവർ താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങരുത്.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at Please check the relevant guidelines for your state or territory: , , , , , , ,